Total Pageviews

Saturday, July 14, 2018

Poem : Becometh



Becometh 

Show me the generous chambers of thy heart,

Let me choose if we need to drift apart.

Show me the measureless depths of thy soul,
Let me seal the abyss with elixir console.

Show me the tempestuous sea of thy eyes,
Let us together float over the lows and highs.

Show me the tranquil zeal of thy embrace,
Let us remain so in this timeless space.

For now it’s no more solely about thee and me,
From this day on it’s absolutely becometh us and we.

I only feverishly hope thee will return ere long,
To the melodious theme of life’s only exquisite song.

Friday, June 1, 2018

കഥ : മനസ്സേ, ശാന്തമാകൂ!


മനസ്സേ, ശാന്തമാകൂ!

തകർത്തു പെയ്യുന്ന മഴയും അതിൽ ആടിത്തിമിർക്കുന്ന അംഗദേശവാസികളെയും അന്തഃപുരത്തിലെ ജാലകപ്പടിക്കരികിലിരുന്നവൾ ഇമവെട്ടാതെ നോക്കി. ഇന്ന് അവിരാമത്തിൻ്റെ ഏഴാം നാൾ. മഴ തെല്ലും തോരുന്ന ലക്ഷണമില്ല. മറിച്ച്, കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. തരിശുഭൂമിയുടെ വന്ധ്യതയിൽ നിന്നും അംഗദേശത്തെ സമൃദ്ധിയുടെ ഭൂയിഷ്‌ഠതയിലേക്ക് നയിക്കാൻ ജീവാമൃതം വര്‍ഷിക്കുകയാണ് . മുനി കുമാരൻ്റെ ബ്രഹ്മചര്യത്തിന് മഴ ദൈവങ്ങളുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു!

അവൾ, അംഗരാജൻ ലോമപാദൻ്റെ പ്രിയപുത്രി ശാന്ത. വൃഷ്ടിയുടെ കുളിർ പക്ഷേ അവളുടെ നെഞ്ചകത്ത് വീശുന്നില്ല. അവിടെ, സ്വപ്നങ്ങൾ എരിഞ്ഞടങ്ങുന്നതിൻ്റെ ധൂമപടലങ്ങൾ മാത്രം. ആറ് നാഴികകൾക്കപ്പുറം ഋഷ്യശൃംഗൻ്റെ ഭാര്യയാകുവാൻ വിധിക്കപെട്ടവൾ. സാഹിത്യം, ചരിത്രം, കരകൗശലം, ആയോധനം എന്നിവയിൽ നൈപുണ്യം നേടിയ അതിസുന്ദരിയായ രാജകുമാരി. ഇന്നിതാ പക്ഷേ , മരവുരി ധരിക്കുന്ന, ശിരസ്സിൽ കലമാന്‍ കൊമ്പുകളുമായി പിറന്ന ഒരു മുനിയുടെ പത്നിയാകുവാൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു. കേവലം വചസ്സുകൾ കാരണം, വിളംബരവചസ്സുകൾ!!

എന്നും മറ്റുള്ളവരുടെ വചസ്സുകളായിരുന്നു അവളുടെ വിധിയെ നിനച്ചിരിക്കാത്ത ദിശകളിലേക്ക് തിരിച്ചു വിട്ടിരുന്നത്. അത് ഓർത്തപ്പോൾ അവൾക്ക് തന്നോട് തന്നെ സഹതാപം തോന്നുകയും അവളുടെ അധരങ്ങളിൽ ആ കാരണത്താൽ ഒരു ചെറുമന്ദഹാസം വിടരുകയും ചെയ്‌തു.

അന്ന് യാഗാന്ത്യത്തിൽ, മഴമേഘങ്ങൾ പെയ്തിറങ്ങിയ ആഹ്ളാദത്തിൽ സ്വയം മറന്നു പോയിരുന്നു ലോമപാദൻ. ഈ കൂട്ടത്തിലുള്ള ഏത് കന്യകയെ വേണമെങ്കിലും താങ്കൾക്ക് ഭാര്യയായി തിരഞ്ഞെടുക്കാമെന്ന് മുനിവര്യനോട്‌ പ്രഖ്യാപിക്കുമ്പോൾ, തൻ്റെ മകളുടെ അപ്‌സരസൗന്ദര്യത്തെക്കുറിച്ച് ഒരു നിമിഷം അദ്ദേഹം മറന്നു പോയിരിക്കാം. ദേശം ഭരിക്കുന്ന അരചൻ്റെ വാക്കുകൾക്ക് വജ്രശക്തിയുണ്ടാകുമെല്ലോ. ഋഷ്യശൃംഗൻ്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നപ്പോഴും നടന്നതൊന്നുമറിയാതെ കോരിച്ചൊരിയുന്ന മഴനൂലുകൾക്കിടയിൽ അവൾ ആനന്ദനര്‍ത്തനത്തിൽ നിമഗ്നയായിരുന്നു.

അച്ഛൻ്റെ മനമുരുകുന്നത് അവൾ അറിയുന്നു. രാജധർമ്മത്തിന് മുന്നിൽ പിതൃധർമ്മം കൈകൾ കൂപ്പി നിസ്സാഹായതയുടെ കണ്ണുനീർ പൊഴിച്ചപ്പോൾ, അവൾ ഉള്ളിലെ തീമഴ മറച്ചു പിടിക്കാൻ ആയാസപെട്ടു . ഒരു നിശ്വാസം കൊണ്ടു പോലും അച്ഛനെ വേദനിപ്പിക്കാൻ തനിക്കാവില്ലെന്ന് അവൾക്കറിയാം. എന്നാലും അന്നാദ്യമായി അച്ഛനോട് നിഷേധം പറയേണ്ടി വന്നതിൽ അവൾ ഇപ്പോഴും ഖേദിക്കുന്നു.

ശിവതീർത്ഥൻ്റെ ശാപം. അന്നൊരു മഴക്കാലമായിരുന്നു. അതെ, അംഗദേശം മഹൈശ്വര്യയുഗത്തിൻ്റെ പരകോടിയിൽ നിന്നിരുന്ന കാലം! വിളയിറക്കുവാനുള്ള സഹായം അഭ്യർത്ഥിക്കുവാൻ, രാജാവിനെ മുഖം കാണിക്കുവാൻ വന്ന അനേകം പ്രജകളിൽ ഒരുവനായിരുന്നു അയാളും. പ്രിയപുത്രിയുമായി നർമ്മസല്ലാപത്തിൽ മുഴക്കിയിരുന്ന ലോമപാദൻ്റെ അവഗണനയുടെ അപമാനമേറ്റ് തിളച്ചു ബ്രാഹ്മണരോഷം. ഒടുവിലത് കൊടുംവരള്‍ച്ചയായി പരിണമിച്ചു. ഇവിടെയും വചസ്സുകൾ തന്നെ കാരണം, ശാപവചസ്സുകൾ!!

അറിഞ്ഞോ അറിയാതെയോ അവളും അതിൽ പങ്കാളിയല്ലേ? അദ്ദേഹം മുഖം കാണിക്കുവാൻ വന്നപ്പോൾ അവൾക്കെങ്കിലും ഒന്ന് ശ്രദ്ധിക്കാമായിരുന്നു. പ്രജകളുടെ ക്ഷേമത്തിൽ രാജാവിനുള്ളതുപോലെ പ്രതിബദ്ധത അംഗദേശത്തിൻ്റെ യുവരാജ്ഞിയായ അവൾക്കുമില്ലേ? മനസ്സേ, സന്നദ്ധമാകൂ!!

"അമ്മ മഹാറാണി വർഷിണിയും അയോദ്ധ്യയുടെ പട്ടമഹിഷി കൌസല്യാരാജ്ഞിയും അന്തഃപുരത്തിലേക്ക് എഴുന്നള്ളുന്നു." തോഴി കനകവല്ലിയുടെ ശബ്ദം അവളെ വർത്തമാനകാലത്തേക്ക് തിരികേ കൊണ്ടുവന്നു.

അമ്മയെയും കൌസല്യാരാജ്ഞിയെയും വണങ്ങി അവൾ അയോദ്ധ്യയിലെ ക്ഷേമമന്വേഷിച്ചു. നവവധുവിനുള്ള പുടവകളും രത്നങ്ങളും വേണ്ടുവോളം കൊടുത്തയച്ചിരിക്കുന്നു ദശരഥ മഹാരാജൻ.

പൊതുവേ മുഖവുരകൾ ഇഷ്ടമല്ലാത്ത വർഷിണി പറഞ്ഞു, "കൌസല്യാമ്മക്ക് മകളോട് ചിലത് പറയുവാനുണ്ട്. നീ അറിഞ്ഞിരിക്കേണ്ട ചിലത്. അമ്മ അന്തഃപുരത്തിലുണ്ടാവും." അവർ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് കവിള്‍ത്തടത്തിൽ മെല്ലെ തലോടി, തിരിഞ്ഞു നടന്നു.

'അമ്മയെന്തേ മുഖം തരാതെ...?', അവൾ നടന്നകലുന്ന വർഷിണിയിൽ നിന്നും കൌസല്യയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.

കൌസല്യ ഒരു ദീര്‍ഘനിശ്വാസത്തിനൊടുവിൽ പറഞ്ഞു, 'നീ ഞങ്ങളുടെ മകളാണ്, ദശരഥൻ്റെയും കൌസല്യയുടെയും ഏക പുത്രി. കോസല സാമ്രാജ്യത്തിൻ്റെ രാജകുമാരി. അയോദ്ധ്യയുടെ സ്വന്തം യുവരാജ്ഞി. അംഗദേശത്തിന് നീ ദത്തുപുത്രി മാത്രം.' രാഞ്ജിയുടെ വാക്കുകളിലേ പ്രതാപം അവൾ മനസ്സിലായില്ലെന്ന് നടിച്ചു.

'സൂര്യവംശി അജരാജപുത്രൻ ദശരഥൻ, തൻ്റെ പിതാവോ?' അവൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി, ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വിങ്ങലും. 'താൻ ജീവനുതുല്യം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അച്ഛന്‍ തനിക്കാരുമല്ലെന്നോ? ഇത്രയും നാൾ തലചായ്‌ച്ചുറങ്ങിയ അമ്മമടിത്തട്ട് തനിക്ക് അന്യമോ? ആദ്യചുവടുകൾ എടുക്കാൻ സഹായിച്ച, പനിച്ചൂടിൽ തളർന്നു കിടന്നപ്പോൾ തലോടിയ, കൈവിരലുകളുമായി തനിക്ക് പൊക്കിള്‍ക്കൊടി ബന്ധമില്ലെന്നോ?'

അവൾ വീണ്ടും ജാലകപ്പടിക്കരികിലേക്ക് നടന്നു. കൈനീട്ടി മഴത്തുള്ളികളെ ഉള്ളംകൈയിൽ സംഭരിച്ചു. വിരലുകൾ കൊണ്ട് അവയെ ആവരണം ചെയുവാൻ ശ്രമിച്ചപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവയൊക്കെ അവളെ തനിച്ചാക്കി. 'പതിനാറു വർഷത്തെ സ്നേഹവും മമതയും തന്നോടൊപ്പമുള്ളപ്പോൾ ഈ അറിവ് എന്നെയെന്തിന് അസ്വസ്ഥമാക്കണം? ഇപ്പോൾ ഉള്ള ധർമ്മസങ്കടത്തിൽ നിന്നും കരകേറും മുന്നേ മറ്റൊന്നോ? പാടില്ല, തനിക്ക് ഉണ്ടെന്ന് താൻ അഹങ്കരിച്ചിരുന്ന സ്ഥൈര്യം കൈവിട്ടുകൂടാ. ഞാൻ ശാന്ത, അംഗരാജൻ ലോമപാദൻ്റെ പ്രിയപുത്രി.', അവൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു.

ശാന്ത ഒന്നും പറയുന്നില്ലെന്ന്‌ കണ്ടപ്പോൾ കൌസല്യ തുടർന്നു, 'ഇഷ്ട്ടമുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെ വേണ്ടി വന്നു. ജനിച്ചപ്പോൾ നിനക്കുണ്ടായിരുന്ന ഒരു വൈകല്യം മാറണമെങ്കിൽ, സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ നിന്നെ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും അവർ നിന്നെ വളർത്താൻ സ്വമനസ്സാലെ സന്നദ്ധമാവുകയും ചെയ്യണമെന്ന്‌ ഗുരുവര്യന്മാർ അരുളി. എൻ്റെ ജ്യേഷ്‌ഠസോദരി വർഷിണി, തമാശ രൂപേണ അവതരിപ്പിച്ച ആവശ്യം, തകർന്ന മനസ്സോടെ അയോദ്ധ്യരാജൻ അംഗീകരിക്കുകയായിരുന്നു. അന്ന് അദ്ദേഹം കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ എൻ്റെ ഹൃദ് കല്ലാക്കുവാൻ എന്ത് മാത്രം ഉദ്യമിച്ചെന്നോ പുത്രി? ഇന്നിപ്പോൾ നിന്നെ ഇത്രയേറെ ഓജസോടെയും തേജസോടെയും ദർശിക്കുമ്പോൾ ഈ അമ്മമനം അത്ര തന്നെ ആഹ്ളാദഭരിതമാണ്.'

'വചസ്സുകൾ, പിന്നെയും വചസ്സുകൾ തന്നെ ഹേതു', അവൾ മഴയിൽ നിർത്തമാടുന്ന കർഷകപത്നികളെ നോക്കി നെടുവീർപ്പിട്ടു. 'സന്തോഷം വരുമ്പോൾ ഒരു കുന്നോളം ആഹ്ളാദിക്കുവാനും സങ്കടം വരുമ്പോൾ ഒരു കടലോളം കരയുവാനും മറ്റൊരു ജന്മത്തിലെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ!'

കൌസല്യയുടെ കരസ്പർശം ചുമലിൽ പതിഞ്ഞപ്പോൾ അവൾ പതിയേ തിരിഞ്ഞ് അവരെ ആശ്ലേഷിച്ചു. 'കൌസല്യാമ്മയോടുള്ള സ്നേഹം അന്നും ഇന്നും ഒരുപ്പോലെ.'

നെറ്റിയിലേക്ക് വീണ അവളുടെ തലമുടിച്ചുരുളുകളെ പിന്നിലേക്ക് ഒതുക്കിക്കൊണ്ടവർ തുടർന്നു, 'അയോദ്ധ്യരാജൻ്റെ അശ്വമേധയജ്ഞത്തെ കുറിച്ച് പൊന്നു മകൾ അറിഞ്ഞിരിക്കുമെല്ലോ? പുത്രകാമേഷ്ടി യാഗം കൂടി നടത്തിയാൽ മാത്രമേ സന്താനലബ്ധി സംഭവ്യമാവുകയുള്ളുവെന്ന് കുലഗുരു. അതിന് ഋഷ്യശൃംഗനേക്കാൾ ശ്രഷ്‌ഠൻ ഇനി ജനിക്കേണ്ടിയിരിക്കുന്നു. ഋഷിവര്യൻ ജാമാതാവാക്കുമ്പോൾ രാജ്യാഭ്യർത്ഥന നിരസിക്കുവാനുള്ള സാദ്ധ്യത......", അവർ മനഃപൂര്‍വ്വം വാക്യം അപൂര്‍ണ്ണമായി ഉപേക്ഷിച്ചുവെങ്കിലും അവരുടെ കണ്ണുകളിൽ പ്രത്യാശയുടെ മിന്നലാട്ടങ്ങൾ അവൾ വ്യക്തമായി കണ്ടു. അവയിൽ ആസന്നമായേക്കാവുന്ന അനന്തരഫലങ്ങളുടെ ഭീതിയും കലർന്നിട്ടുണ്ടോ?

'മഴ ശമിക്കുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ കാണുന്നില്ല. അംഗരാജ്യത്തിന് മുനിശാപവും കൂടി ഏൽക്കുവാൻ താൻ ഹേതുവായിക്കൂടാ. മതിമറന്ന് ആഹ്ളാദിക്കുന്ന തൻ്റെ പ്രജകളെ ഇനിയും കാണാകയത്തിലേക്ക് തള്ളിയിടുവാൻ തനിക്കാവുമോ? കോസല സൈന്യത്തിൻ്റെ അംഗബലത്തിന് മുന്നിൽ അംഗരാജ്യതിന് എത്രനാൾ പിടിച്ചു നിൽക്കാനാകും? സൂര്യവംശത്തിൻ്റെ ഗോത്രം അന്യം നിന്ന് പോകുന്നത് തടയാൻ തൻ്റെ തീരുമാനത്തിന് കഴിഞ്ഞാലോ?' രണ്ട് രാജ്യങ്ങളുടെയും ഭാവി ഇപ്പോൾ അവളുടെ ഒരു വാക്കിൽ വിധേയമായിരിക്കുന്നു എന്നവൾ മിശ്രിതമായ വികാരവിക്ഷോഭങ്ങൾക്കിടയിൽ തിരിച്ചറിഞ്ഞു.

ആദ്യമായി അവളുടെ സ്വന്തം വചസ്സുകൾ അവളുടെ തന്നെ വിധിഗതി നിര്‍ണ്ണയിക്കുവാൻ പോകുന്നു. 'കൌസല്യാമ്മ സാമാധാനമായി പോയി വരൂ. ഇന്നേക്ക് ഇരുപത്തിനാലാം നാൾ സരയൂ നദി തീരത്ത് യാഗകുണ്ഡം സജ്ജമാകുമ്പോൾ പൗരോഹിത്യം വഹിക്കുവാൻ അംഗരാജ്യത്തിൻ്റെ ഇളയതമ്പുരാൻ, ഋഷിശ്രഷ്‌ഠൻ ഋഷ്യശൃംഗൻ ആഗതനായിരിക്കും. ഇത് അംഗരാജപുത്രിയുടെ വാക്ക്. ഈയുള്ളവൾക്ക് അനുമതിയേകിയാലും, മംഗല്യധാരണത്തിന് സമയമായിരിക്കുന്നു.'

തോരാത്ത മഴയുടെ സമാനമായ നിശ്ചയദാര്‍ഢ്യത്തോടുകൂടി അവൾ നടന്നകന്നു, താൻ സ്വയം തിരഞ്ഞെടുത്ത ലക്ഷ്യത്തിലേക്ക്. ആ പദനിസ്വനങ്ങൾ കതിർമണ്ഡപത്തിൽ അവസാനിക്കുമ്പോൾ ഒരു പക്ഷേ അവിടെ തുടങ്ങിയിരിക്കാം രാമായണത്തിൻ്റെ ശംഖനാദങ്ങൾ. അങ്ങനെ അവൾ ചെയ്‌തില്ലായിരുന്നുവെങ്കിൽ, ഒരു രാജകുമാരിയുടെ സ്വപ്നങ്ങളുടെ ഭാരവും പേറി, ആദി കവിയുടെ ജ്ഞാനോദയത്തിൽ വിരിയുമായിരുന്നില്ല, ഒരു ഇതിഹാസകാവ്യവും!!

അടിക്കുറിപ്പ്‌ : രാജകുമാരി ശാന്തയെകുറിച്ചുള്ള വിവരണങ്ങൾ പുരാണങ്ങളിൽ അധികമൊന്നും കാണുവാൻ സാധിക്കില്ല. ഈ കഥയിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾക്ക് പലരും, പല കാലത്തും, പല രീതിയിലും വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. പുരാണങ്ങളും പുരാവൃത്തങ്ങളും എന്നും എക്കാലവും എഴുത്തുകാര്‍ക്ക് ആവിഷ്‌കാരസ്വാതന്ത്യ്രത്തിൻ്റെ മേച്ചിൽപുറങ്ങളാണ്. ഈ കഥയിൽ മേൽപറഞ്ഞ സ്വാതന്ത്യ്രം, ഞാൻ എൻ്റെ എളിയ രീതിയിൽ ഉപയോഗിക്കാനുള്ള 'ധാര്‍ഷ്ട്യം' കാണിച്ചിരിക്കുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ അത് മനഃപൂര്‍വ്വമല്ലാത്തതും എൻ്റെത് മാത്രവുമാകുന്നു.

ജയാ രാജൻ

Friday, January 19, 2018

കഥ : പരേതൻ്റെ ഭാര്യയും അവരുടെ പഴയ രക്തവും


[Published മലയാളംപത്രിക, Oct 2018]

പരേതൻ്റെ ഭാര്യയും അവരുടെ പഴയ രക്തവും

"നിങ്ങളുടെ രക്തം അടുത്തൊന്നും മാറ്റിയിട്ടില്ലലോ? അതിൻ്റെ കാലാവധി കഴിഞ്ഞിട്ട് തന്നെ മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു."

കേട്ടത് വിശ്വസിക്കാനാവാതെ അവർ ബാങ്ക് മാനേജരുടെ മുഖത്തേക്ക് നോക്കി. അവരുടെ മുഖത്തെ അന്ധാളിപ്പ് വളരെയേറെ പ്രകടമായിരുന്നു. ശീതികരിച്ച മുറിയായിരുന്നിട്ട് കൂടി അവരുടെ മേൽച്ചുണ്ടിലും നെറ്റിതടത്തിലും വിയർപ്പുകണങ്ങൾ പറ്റിപിടിച്ചിരുന്നു. ഇടവിട്ടൊരു ചുമ വരുമ്പോൾ അവർ ഒരു  കൈ കൊണ്ട് വായ് പൊത്തുകയും മറ്റേ കൈ കൊണ്ട്  നെഞ്ച് തടവുകയും ചെയ്യുന്നുണ്ടായിരുന്നു.

"രക്തമോ? ഇതും അതും തമ്മിൽ.....എനിക്കൊന്നും മനസ്സിലാവുന്നില്ല സർ."

"അത് കൊള്ളാം, നിങ്ങൾ ഇത് ഏത് ലോകത്താ? ഞങ്ങൾ മെയിൽ അയച്ചിരുന്നെല്ലോ. പഴയ രക്തമുള്ളവരുടെ നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കാനാണ് സംയുക്തസമിതിയുടെ ഉത്തരവ്. നിങ്ങൾ രക്തം മാറ്റാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഒരു പുതിയ ജനതയെ വാർത്തെടുക്കാൻ ഞങ്ങളും ഞങ്ങളാൽ കഴിയുന്നത് സമൂഹത്തിനായി ചെയ്യുന്നു."

"സർ, ഈ സ്ഥിരനിക്ഷേപതുക റിലീസ് ആയിട്ട് വേണം എനിക്ക് എൻ്റെ മകളെ കോളേജിൽ ചേർക്കാൻ. അഡ്മിഷൻ ഫീസ് അടക്കാനുള്ള അവസാന തീയതി അടുത്ത ആഴ്ചയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് ..." , അവരുടെ വാക്കുക്കൾക്ക് ഭംഗം വരുതിക്കൊണ്ടു ആ ചുമ പിന്നെയും കയറിവന്നു.

"ഞാൻ പറഞ്ഞെല്ലോ (ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ചെറിയ ഇടവേളക്ക് ശേഷം) മാഡം. ഇതിൽ ഇപ്പോൾ മറ്റു കുഴപ്പങ്ങളൊന്നുമില്ല. രേഖകൾ എല്ലാം ഒക്കെയാണ്. നിങ്ങൾ പരേതൻ്റെ ഭാര്യ തന്നെയാണെന്നും, നിങ്ങളുടെ ഭർത്താവ് തന്നെയാണ് പരേതണെന്നും, അയാൾ ശരിക്കും പരേതനായെന്നും , ഈ ഫിക്സഡ് ഡെപ്പോസിറ്റ് തുറന്നതു അയാൾ തന്നെയാന്നെന്നും, തുറക്കുമ്പോൾ അയാൾ മനസ്സികമായും ശാരീരികമായും പൂർണ ആരോഗ്യവാനായിരുന്നുവെന്നും , ഇതിൻ്റെ ഇപ്പോഴത്തെ അവകാശി നിങ്ങൾ തന്നെയാണെന്നും , നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നും ഒക്കെ ഞങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ കാര്യമാണ്."

അയാൾ തൻ്റെ സ്വർണ ഫ്രെയിമുള്ള കണ്ണാടിയിൽ കൂടി അവരെ അക്ഷമയോടെ നോക്കി. എന്നിട്ട് മേശവലിപ്പ് തുറന്ന് ഒരു ബിസിനസ് കാർഡ് എടുത്തു അവർക്ക് നേരെ നീട്ടി. അവരുടെ കൈകളിൽ സ്പർശിക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

"നിങ്ങൾ ഇവരുമായി ബന്ധപ്പെടു. സർക്കാർ അംഗീകാരമുളള ബ്ലഡ് ബാങ്കാണ്. ന്യുതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി അവർ നിങ്ങളുടെ കേസ് കൈകാര്യം ചെയ്യും. റിപ്പോർട്ട് അവർ ഞങ്ങൾക്ക് നേരിട്ട് അയക്കുകയും ചെയ്യും. അപ്പോൾ ശരി, റിപ്പോർട്ട് കിട്ടിയാൽ ഞാൻ അറിയിക്കാം."

അയാൾ അയാളുടെ ലാപ്‌ടോപിലേക്ക് തിരിഞ്ഞു. ഒരു എക്സൽ ഷീറ്റ് തുറന്ന് തനിക്ക് കിട്ടാൻ സാധ്യതയുള്ള കമ്മീഷൻ തുക അതിൽ രേഖപെടുത്തി. ഈ മാസത്തെ മൊത്തം തുക ആറക്കത്തിൽ എത്തിയത് കണ്ടയാളുടെ മാംസളമായ മുഖത്തൊരു ചിരി വിടർന്നു.

അയാൾ ഇനി തന്നെ ശ്രദ്ധിക്കില്ലെന്ന് ഉറപ്പായപ്പോൾ പരേതൻ്റെ ഭാര്യ ഒന്നും പറയാതെ എഴുന്നേറ്റു. ഗ്ലാസ് ഡോർ തുറന്നവർ പുറത്തേക്കിറങ്ങി. രക്തവും സ്ഥിരനിക്ഷേപവും തമ്മിലുള്ള ബന്ധം അവർ അനുമാനിക്കാൻ ശ്രമിച്ചു. തൻ്റെ പരേതനായ ഭർത്താവിൻ്റെ രക്തം വിയർപ്പാക്കിയ കാശായിരുന്നു അതെന്നൊഴിച്ചാൽ അതും തൻ്റെ രക്തവുമായുള്ള ബന്ധം കണ്ടുപിടിക്കാൻ അവർക്കായില്ല.

അവർ കൈയിലിരുന്ന കാർഡ് വായിച്ചു - "ന്യൂ ബ്ലഡ് ഇൻറ്റർനാഷനൽ - ബിൽഡിങ് ദി നെക്സ്റ്റ് ബ്ലഡി ജെനറേഷൻ". ഒരു ഓട്ടോക്ക് കൈകാണിച്ചു നിർത്തി കാർഡിൽ ഉള്ള അഡ്രസ് പറഞ്ഞു. മുടി പറക്കാതിരിക്കാൻ സാരിതുമ്പ് തലവഴിയിട്ടവർ ഇരുന്നു.

വീണ്ടും ഒരു ശീതികരിച്ച മുറി. ഇത്തവണ സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു അവർക്ക് മുന്നിൽ.

"മാഡം ഒന്നു കൊണ്ടും പേടിക്കേണ്ട. നമ്മുക്ക് എല്ലാം പെട്ടന്ന് തന്നെ ശരിയാക്കാം."

"എൻ്റെ ബ്ലഡ് ഗ്രൂപ്പ് ...."

"അതൊന്നും ആവശ്യമില്ല മാഡം . ഞങ്ങളുടെ ഈ കാറ്റലോഗ് ഒന്ന് നോക്കൂ. ഇതിലുള്ള ഏതു ഗ്രൂപ്പ് വേണമെങ്കിലും മാഡത്തിന് തിരഞ്ഞെടുക്കാം. ബാക്കിയൊക്കെ ഞങ്ങൾക്ക് വിട്ടേക്കുക."

അവർ കാറ്റലോഗ് വാങ്ങി ആദ്യ പേജിലെ ഇനങ്ങൾ പരിശോധിച്ചു. പ്രധാന "സം" വർഗ്ഗങ്ങൾ - ഹിന്ദുയിസം, ക്രിസ്ത്യനിയിസം, ഇസ്ലാമിസം, സിഖിസം, ബുദ്ധിസം, ജൈനിസം etc . ഓരോ പ്രധാന വർഗ്ഗത്തിൻ്റെയും ഉള്‍പ്പിരിവുകളും അവയോരോന്നിൻ്റെ യൂണിറ്റ് വിലയും വെവ്വേറെ അതിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.

"എൻ്റെ ഗ്രൂപ്പ് ഇതിൽ കാണുന്നില്ലല്ലോ?" പരിഭ്രാന്തിയോടുകൂടി അവർ ചോദിച്ചു.

"ഏതാണ് മാഡത്തിൻ്റെ ഗ്രൂപ്പ്?"

"B+ve"

"അയ്യോ മാഡം, ആ വർഗ്ഗത്തിൽപെട്ട രക്തമൊന്നും ഇപ്പോൾ കിട്ടാനില്ല. അതിന് വലിയ ഡിമാൻഡ് ഇല്ലെന്ന് മാത്രമല്ല , അത് സോഴ്സ് ചെയ്യാനും വലിയ ബുദ്ധിമുട്ടാണ്. ഇതിൽ കൊടുത്തിരിക്കുന്ന ഇനങ്ങൾ എല്ലാം തന്നെ ഞങ്ങൾ ഞങ്ങളുടെ ഗവേഷണശാലയിൽ നിര്‍മ്മിക്കുന്നവയാണ്."

"ഇതിനൊക്കെ വലിയ വിലയാണെല്ലോ? എൻ്റെ കൈയിൽ....."

"മാഡം ഒന്നുകൊണ്ടും പേടിക്കണ്ട . ഞങ്ങൾക്ക് വളരെ ഫ്ലെക്സിബിലായ EMI പദ്ധതികൾ ഉണ്ട്. മാഡത്തിൻ്റെ ബാങ്കുമായി ചേർന്ന് ഞങ്ങൾക്ക് അത് പെട്ടന്ന് പ്രോസസ് ചെയ്‌തു തരാൻ പറ്റും. ഇരുപത്തിനാലു മാസം വേരെ കാലാവധി ഏര്‍പ്പെടുത്താം. ഓരോ വർഗത്തിൻ്റെയും അനുകൂലപ്രതികൂലവാദമുഖങ്ങള്‍ ഞങ്ങളുടെ കാറ്റലോഗിൽ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം."

എന്ത് പറയണമെന്നറിയാതെ പരേതൻ്റെ ഭാര്യ സ്തംഭിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ആ ചുമ വന്നവരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.

അയാൾ തുടർന്നു, "മാഡം വന്നത് നല്ല സമയത്താണ്. ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഓഫർ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തിരഞ്ഞെടുക്കുന്ന രക്തം മാഡത്തിന് എന്തെങ്കിലും കാരണവശാൽ ഇഷ്ട്ടപ്പെട്ടില്ലെന്നിരിക്കട്ടേ, ഞങ്ങളുടെ 30-ഡേ എക്സ്ചേഞ്ച് പോളിസി ഉപയോഗിച്ച് മുപ്പതു ദിവസത്തിനുള്ളിൽ മാഡത്തിന് മറ്റൊരു വര്‍ഗ്ഗത്തിലുള്ള രക്തം സ്വീകരിക്കാം, തികച്ചും സൗജന്യമായി."

അയാൾ അവരെ പ്രതീക്ഷയോടെ നോക്കി. അപ്പോൾ അവർ ഇരുപതു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവം ഓർക്കുകയായിരുന്നു. മകൾക്ക് വാങ്ങിയ ഉടുപ്പ് ഒരു സൈസ് ചെറുതായിരുന്നതിനാൽ അത് കടയിൽ കൊണ്ട് മാറ്റാൻ പോയ സംഭവം. എത്ര പറഞ്ഞിട്ടും കടക്കാരൻ അന്നത് മാറ്റി തരാൻ കൂട്ടാക്കിയില്ല , രണ്ട് ദിവസത്തിന്നുളിൽ കൊണ്ട് വരണമായിരുന്നുത്രെ. പാവം മോളു , ആ ജന്മദിനത്തിൽ പുതിയ ഉടുപ്പിടാൻ സാധിക്കാതെ ആ കുഞ്ഞു മനസ്സ് ഒരുപാട് വേദനിച്ചു.

"അത് മാത്രമല്ല മാഡം ഞങ്ങളുടെ സവിശേഷത", അയാളുടെ ആംഗലേയ ചുവയുള്ള മലയാളം അവരെ വർത്തമാനകാലത്തേക്ക് മടക്കി കൊണ്ടുവന്നു. അയാൾ അവരുടെ നേരെ മറ്റൊരു വർണ്ണശമ്പളമായ കാറ്റലോഗ് നീട്ടി. അവർ നോക്കിയപ്പോൾ അതിൽ മറ്റൊരു "സം" പട്ടിക ഉണ്ടായിരുന്നു .

"ഇത് നോക്കൂ, മാഡം തിരഞ്ഞെടുക്കുന്ന രക്തത്തിൽ കൂട്ടിച്ചേര്‍ക്കുവാൻ പറ്റുന്ന മിശ്രിതവസ്‌തുകളാണ് ഇവ. ഓരോ യൂണിറ്റ് രക്തത്തിനൊപ്പം ഞങ്ങൾ ഇത് 5ml വരെ സൗജന്യമായി തരും. അതിൽ കൂടുതൽ വേണമെങ്കിലും സാരമില്ല, അത് ഞാൻ 50% ഇളവിൽ ശരിയാക്കി തരാം. രക്തവും മിശ്രിതവസ്‌തുവും തമ്മിലുള്ള അനുപാതം നിങ്ങൾക്ക് തിരഞ്ഞെടുക്കാം."

പരേതൻ്റെ ഭാര്യ ആ പട്ടികയിൽ കൂടി കണ്ണോടിച്ചു. അവ ഇപ്രകാരമായിരുന്നു :
കമ്മൂണിസം
ഫാസിസം
സോഷ്യലിസം
ക്യാപിറ്റലിസം
കമ്മ്യൂണലിസം
തീവ്രവാദിസം
നിരീശ്വരവാദിസം
റാഡിക്കലിസം
ഡെസ്‌പോട്ടിസം
ഈഗോയിസം
ഫ്യുഡലിസം
പാട്രിയോട്ടിസം (Discontinued)
ഹ്യൂമനിസം (Discontinued)
റാഷണലിസം ((Discontinued)
ഷോവനിസം
ഫെമിനിച്ചിയിസം (Previously known as ഫെമിനിസം)

"അവസാനത്തേതു ഞങ്ങളുടെ ഫ്ലാഗ്ഷിപ് പ്രോഡക്റ്റ് ആണ് മാഡം. കഴിഞ്ഞ മാസം പോറ്റൻസി കൂട്ടി, റീ-ബ്രാൻഡ് ചെയ്‌തു റീ-ലോഞ്ച് ചെയ്തതേയുള്ളു. ഫാസ്റ്റ് മൂവിങ് . പലരും 1:1 അനുപാതമാണ് തിരഞ്ഞെടുക്കുന്നത്."

"ഇതിൽ ഒന്ന് തിരഞ്ഞെടുക്കണമെന്ന് നിർബന്ധമാണോ?"

"നോ , ഇറ്റ്സ് ഓപ്ഷണൽ. പിന്നെ ഫ്രീ ആയിട്ട് കിട്ടുന്നത് വേണ്ടാന്ന് വയ്ക്കണോ മാഡം?", അയാൾ അയാളുടെ വരിയൊത്ത വെള്ളപല്ലുകൾ കാട്ടി അവരെ നോക്കി ചിരിച്ചു.

"ഇതിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങൾ ഉണ്ടോ?"

"അപകടകരമായ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല മാഡം. ഒരു 25 ശതമാനം പേരിൽ സ്വല്പം തൊലിക്കട്ടി കൂടിയതായി കണ്ടുവരുന്നുണ്ട്. അത്രയേയുള്ളൂ."

അവർ കൂടുതൽ വിയർക്കാൻ തുടങ്ങി.

"ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. 30 ദിവസത്തിനുള്ളിൽ രക്തം എക്സ്ചേഞ്ച് ചെയ്യാൻ മാഡം തീരുമാനിച്ചാൽ, ഈ മിശ്രിതവസ്‌തു മാറ്റുവാൻ സാധിക്കില്ല. ഇപ്പോൾ തിരഞ്ഞെടുക്കുന്ന മിശ്രിതവസ്‌തു തന്നെ പിന്നെയും ചേർക്കേണ്ടി വരും. അഞ്ചു വർഷത്തിലൊരിക്കൽ രക്തം നിർബന്ധമായി മാറ്റിയിരിക്കണം. അപ്പോൾ വേണമെങ്കിൽ മറ്റൊരു മിശ്രിതവസ്‌തു തിരഞ്ഞെടുക്കാം."

"ഈ രക്തം മാറ്റാൻ എത്ര സമയമെടുക്കും?"

"ഞങ്ങളുടെ അത്യന്തം സങ്കീര്‍ണ്ണവും ന്യൂതനവുമായ യന്ത്രസംവിധാനം ഉപയോഗിച്ച് ഈ രക്തപുനഃസ്ഥാപനപ്രക്രിയ വെറും 30 മിനിറ്റിനുള്ളിൽ പൂർത്തീകരിക്കുവാനാകും."

"അപ്പോൾ എൻ്റെ പഴയ രക്തം?"

"ഞങ്ങളുടെ റീസൈക്ലിങ് പ്ലാന്റിലേക്ക് പോകും, പുതിയ വർഗ്ഗത്തിൽപെട്ട രക്തമായി മാറ്റപെടുവാൻ."
"അതിൽ നിന്നും കുറച്ചു രക്തം ...ഒരു ചെറിയ കുപ്പിയിൽ ...."

"നോ പ്രോബ്ലം മാഡം. ദാറ്റ് ക്യാൻ ബി അറേഞ്ച്ഡ്. ഏതു രക്തവർഗ്ഗം വേണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞാൽ ഈ ഫോം ഒന്ന് പൂരിപ്പിക്കണം. ഞാൻ അപ്പുറത്തെ ക്യാബിനിൽ ഉണ്ടാകും. കഴിയുമ്പോൾ ഈ ബെല്ലോന്ന് അമർത്തിയാൽ മതി."

വാതലടച്ചയാൾ പോയിക്കഴിഞ്ഞപ്പോൾ അവർ സാരിത്തുമ്പുകൊണ്ടു വിയർപ്പു തുടച്ചു. എസിയുടെ കണ്ട്രോൾ പാനലിൽ താപനില 16 എന്ന്‌ രേഖപ്പെടുത്തിയിരുന്നു. തൻ്റെ രക്തം തികച്ചും പഴയതായിരിക്കുന്നു, അല്ലെങ്കിൽ ഈ തണുപ്പിലും ഇങ്ങനെ വിയര്‍ക്കേണ്ട കാര്യമുണ്ടോ?

അവർ ഫോം പൂരിപ്പിക്കാനാരംഭിച്ചു. 

Friday, January 12, 2018

Poem : Fallen Nest



Fallen Nest

They met and decided to build a nest
Together they collected twigs and threads.
When the perfect abode was thus done
They went on to gather dreams and memoirs.

First came the sun and then the moon
Followed by spring that brought bees along.
Their world was as wide as the nest
But could be crossed with just two breaths.

Then came the storms and the rains
Little droplets that rolled up to create orbs.
It shook both the nest and the hearts within
Clefts formed that minds could no longer cross.

One flew off and the other decide to quit
Empty of love, the nest began to shrink
Out came the sun and then the moon
And beheld what was left of the fallen nest.

Tuesday, January 9, 2018

Poem : A walk to the bygones and back

A walk to the bygones and back

I am forced to pause and take a deliberate turn
A not-much desired walk down the memory lane.
For I am tired and frayed, I lately came to learn
I did rather drift along the trail than fight all in vain.

And so began the passage to those forgotten bygones
Frames lingered on scented springs and incensed summers.
Landscapes once vivid and flawless, appear now as faded lawns
Yet I dare not pause to heed to the au fait murmurs.

Stark whites, rich blacks and shades of neutral grey
Were there so many shades in my time? I stand and wonder.
With every hue in the spectrum spattered on the way
Bringing on nostalgic kites that dwindle into wide blue yonder.

Fingers that I tightly held during my first ever steps
Shoulders that rested my head when the heart quivered with fret.
Lips that brushed my cheeks at times of enormous depths
Arms that snuggled me up when I was cold with sweat.

Then I reach the end, which once used to be the beginning
And so here the path ends, with no other turn but one.
I must now walk back to the present inning
For I am now allowed only a glimpse of none.

We all shall halt for a moment at the cliff's farthest end
Then may choose to gently slide, quickly jump or calmly soar.
Final choices rest within us to make and fend

For here begins the journey to the unknown core.