Total Pageviews

Showing posts with label Write-Up. Show all posts
Showing posts with label Write-Up. Show all posts

Wednesday, October 12, 2016

മനനം : ജയ് ഹിന്ദ്



"നീ ബി.ജെ.പി യാണല്ലേ?"

"ഞാൻ ഒരു "പീ....." യുമല്ല സുഹൃത്തേ"

"പിന്നെ? ....നീ മോദിക്ക് ഭയങ്കര സപ്പോർട്ട് ആണല്ലോ"

"ഞാൻ എൻ്റെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെയാണ് ഹേ പിന്‍തുണച്ചത് , അല്ലാതെ ഒരു വ്യക്തിയെയോ ഒരു പ്രസ്ഥാനത്തെയോ അല്ല. ദേശീയ സുരക്ഷയുടെ മടിക്കുത്തിൽ പിടിച്ചവർക്കെതിരെയുള്ള സൈനിക നടപടിയെയാണ് അനുമോദിച്ചത്."

"ഇത് "ഉറി"ക്കുള്ള മറുപടി മാത്രമാണെന്ന് തോന്നുന്നുണ്ടോ?"

"അല്ലെന്ന് അറിയാം ....വരാനിരിക്കുന്ന യൂ.പി തിരഞ്ഞെടുപ്പ്‌, മിഡ്-റ്റർമ് സമ്മര്‍ദ്ധം .... അങ്ങനെ പല രാഷ്‌ട്രീയവും വ്യക്തിപരവുമായ കാരണങ്ങൾ ഇതിനു പിന്നിൽ ഉണ്ടാവാം."

"ഉണ്ടാവാം എന്നല്ല.....ഉണ്ട്."

"ആയിക്കോട്ടെ. നിഷേധിക്കുന്നില്ല. ഒന്നും പ്രത്യക്ഷത്തിൽ കാണുന്നത്ര ചൊവ്വല്ലെന്ന് മനസ്സിലാക്കാനുള്ള മിനിമം രാഷ്‌ട്രീയജ്ഞാനം എനിക്കുണ്ടെന്ന് താങ്കൾ ദയവായി അംഗീകരിക്കണം."

"ജീവൻ്റെ നഷ്ട്ടം അതിര്‍ത്തിയുടെ ഏത് വശത്തായാലും നഷ്ട്ടം തന്നെയാണ്. ചോരയുടെ നിറം അവിടേയും ഇവിടെയും ഒന്ന് തന്നെയല്ലേ?"

"ഉറിയിൽ 19 ഇന്ത്യൻ സൈനികർ അകാരണമായി , ഒരു പ്രകോപനവുമില്ലാതെ, കൊല്ലപ്പെട്ടപ്പോൾ നിങ്ങളിലെ ഈ മനുഷ്യസ്നേഹി ടൂർ പോയിരിക്കുകയായിരുന്നോ സുഹൃത്തേ? അപ്പോൾ ഒഴുകിയ ചോരയുടെ നിറമെന്തായിരുന്നു?"

"അതിന്? വേറെയെന്തോക്കെ മാർഗങ്ങളുണ്ട് ......നമ്മുക്ക് യൂ.എൻ നിൽ പരാതിപ്പെടാം......അമേരിക്കയെ കൊണ്ട് ഉപരോധം ഏർപെടുത്താം........ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാം........ നയതന്ത്രജ്ഞരുമായി ചര്‍ച്ചചെയ്യാം. ഹിംസ ഒന്നിനും ഒരു പരിഹാരമല്ല സുഹൃത്തേ."

"അയ്യോ ശരിയാണല്ലോ .....ഞാൻ അതോർത്തില്ല. ആഞ്ഞടിക്കാൻ മറ്റേ കരണം കാണിച്ചു കൊടുക്കാം , കടൽ തീരത്തുപോയിരുന്നു തിരകൾ എണ്ണാം, മേൽപ്പോട്ടു നോക്കി നക്ഷത്രങ്ങൾ തിട്ടപ്പെടുത്താം, അടുത്ത പ്രധാനമന്ത്രിയായി നിലവിലുള്ള ചില ആൾ ദൈവങ്ങളുടെ പേര് നിർദേശിക്കാം....... താങ്കളൊരു സംഭവം തന്നെ കേട്ടോ."

ഒന്ന് പോടാപ്പാ ........

പി. സ് : ഈ സുഹൃത്തിനെ ഇപ്പോൾ കാണ്മാനില്ല. നാസ റാഞ്ചി എന്നൊരു ശ്രുതി കേട്ടു.

വീണ്ടും പി. സ് : ഈ തിരോധാനത്തിൽ എനിക്ക് മനസ്സാ വാചാ കര്‍മ്മണാ യാതൊരു പങ്കുമില്ലെന്ന് ബഹുമാനപെട്ട കോടതിക്ക് മുമ്പാകെ വിനയപൂർവം ബോധിപ്പിച്ചു കൊള്ളുന്നു.

Tuesday, September 13, 2016

Write-Up : So What Are You?


An elevator is probably one of the places where you are highly likely to encounter an interesting mix of otherwise normal people, who exhibit claustrophobia-induced behavioral anomalies. Next time when you are in one, closely (and discreetly!!) observe the Johns, Janes and Does who walk in and out, and you will know what I mean.

The Pillars, immediately turns around to face the door and then keeps looking up (or down depending on whichever direction the elevator is moving), just in case the entire mechanism may decide to standstill if they took their eyes off those imaginary treadles.

Then there are the Narcissists – men can’t stop preening their hair and women can’t stop pursing their lips - completely oblivious of their fellow travelers (like me) who are trying their best not to stare.

The Frequency Jammers, walks in shouting, keeps shouting and leaves shouting, unmindful to the poor little eardrums around them that are on the verge of rupture.

The Aristocrats have their eyes and fingers glued to their phones and treats you like the elevator lady - “5 please!!” – mostly no thank-you follows.

The Socializers give you direct eye contacts, polite smiles or good-day greetings – small gestures, but enough to make your day. Lifts my spirits if I am on my way to that meeting where there are 10 mouths - one talks and the rest yawns.

And then there is me, The Onlooker. 

So what are you?

മനനം : ചിന്താസാഗരം


ചില ചിന്തകൾ അങ്ങനെയാണ് . മഷി പുരളാനുള്ള വ്യഗ്രത കാട്ടി കൊണ്ട്  ഇങ്ങോട്ടു വന്നു ശല്യപെടുത്തും. പുസ്തകത്താളുകളിൽ  പെറുക്കി അടുക്കുംവരെ ഇടവും വലവും തിരിയാൻ സമ്മതിക്കില്ല.

മറ്റു ചിലത് , മടിച്ചു മടിച്ചു അങ്ങനെ നിൽക്കും. വാതിലിനപ്പുറം മറഞ്ഞിരുന്ന്  കാൽവിരലുകളാൽ  കളം വരക്കും. ക്ഷമയോടെ  കൈനീട്ടി പിടിച്ചാൽ നാണം മറന്നോടിയെത്തും. 

വേറെ ചിലതുണ്ട് , എത്ര ശ്രമിച്ചാലും പിടിത്തരില്ല. കൊതിപ്പിച്ചു കൊണ്ടോടി മറയും. വഴുതി മാറും. അവയങ്ങനെ പൂർണതയിലെത്താതെ മനസിന്റെ കോണിൽ പൊടിപിടിച്ചു കിടക്കും.

അപ്രാപ്യമായ എന്തിനോടും തോന്നുന്ന മനുഷ്യസഹജമായ ആസക്തിയുണ്ടല്ലോ, അതിനാലാകാം എനിക്കിവയോടാണ് ഏറെ ഇഷ്ട്ടം. പിന്നെയും പിന്നെയും അവയേ വരുതിയിലാക്കാൻ പ്രയത്നിച്ചുകൊണ്ടേയിരിക്കും.

ചിന്താസാഗരങ്ങൾക്കു മാത്രമല്ല , ബന്ധങ്ങൾക്കും ഭൗതികമായ വസ്തുവകകൾക്കും ഇത് ഏറെ കുറെ പ്രസക്തമാന്നെത്ത് മറ്റൊരു വസ്തുത.
കൈവെള്ളയിൽ ഉള്ളതിന്നെ ഗൗനിക്കാതിരിക്കുക മനുഷ്യസഹജമായ  മറ്റൊരു വ്യവഹാരമാണെല്ലോ. നിഷ്പ്രയാസം  കരസ്ഥമാക്കിയ പലതിന്റെയും ശോഭ,  അത് ലഭിക്കുന്നതോടുകൂടി ഒരു പരിധി വരെയെങ്കിലും മങ്ങുന്നതായി കാണാറുണ്ട്. പിന്നെയെപ്പോഴെങ്കിലും അവ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിൽ നിന്നാകും വീണ്ടുവിചാരം ഉടലെടുക്കുക.

ചിലപ്പോൾ മറ്റൊരവസരംകൂടി ലഭിച്ചേക്കാം, മറ്റുചിലപ്പോൾ  വില്ലിൽ നിന്നും തൊടുത്തുവിട്ട അസ്ത്രം പോലെ , വിടപറയാതെ കൊഴിഞ്ഞു പോയ ഇന്നലെകൾ പോലെ , ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം അവ നീര്ച്ചുഴിയുടെ അഗാധകയത്തിലേക്ക് മറയുന്നതു നിസ്സഹായമായി നോക്കിനിൽകേണ്ടി വന്നേക്കാം.


" മേന്മയേറിയ പുല്ത്തകിടികൾ  തേടും മനസിനെ,

അരുതേയെന്നു ചൊല്ലി അരികിൽ കടിഞ്ഞാണിടുവാൻ,

മുറ്റത്തെ പിച്ചകപൂവിന് സുഗന്ധം 

അത്തറിൻ കുപ്പിയില് ദൃഢമായി ഒതുക്കി
നിരന്തരം നെഞ്ചിലെ വാസനതൈലമാക്കാൻ,

നീര്ച്ചുഴി മാറിൽ ഒഴുക്കീടുമാണ്ടിൽ 

ബലിപുഷ്പങ്ങൾ തൻ ഋണമുക്തിപോൽ ,
മനുജാ നീ വാഴുക അഹം മറന്ന് അക്ഷുബ്ധമായി. "

മനനം : മറ്റുള്ളവർ


സാക്ഷി മാലിക് , പി.വി.സിന്ധു. ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങൾക്ക് മഴവില്ലഴക്കു ചാലിച്ചവർ.

ഭാരതത്തിന്റെ ഇതുവരെയുള്ള ഒളിമ്പിക് പര്യടനത്തിലെ  രണ്ടു കീര്ത്തിമുദ്രാ ജേതാക്കളും സ്ത്രീകളായത് അഭിമാനകരമായ ആകസ്മികത. ലിംഗ ഭേദങ്ങളുടെ കയ്യാമങ്ങൾ മാറ്റിനിർത്തിയാലും നേട്ടത്തിന്റെ തേജസ്സിന്  തെലും ക്ഷയമില്ല.

വെറും രണ്ട് ദിവസങ്ങൾ കൂടി ബാകി നിൽക്കേയും, ഇനിയൊരു മെഡലിന്റെ സാധ്യത വളരെ വിരളമായിരിക്കയും ചെയ്യുന്ന ഈ അവസരത്തിൽ , യാതൊരു കാരണവശാലും മറ്റ് 115 പേരുടെയും പങ്ക് ലഘൂകരിച്ചുകൂടാ. നമ്മുടെ രാജ്യത്തിൻറെ അന്തസ്സും ആധിപത്യം താങ്ങിനിര്ത്തിയ സ്തംഭങ്ങൾ തന്നെയവരും.

ഒളിമ്പിക്സ് - അന്താരാഷ്ട്രത്തലത്തിലുള്ള  ഏറ്റവും വലിയ കായികമഹോത്സാവം. നാലു വർഷത്തിൽ ഒരിക്കൽ  വരുന്ന മാമാങ്കം. ഏതൊരു കായികതാരത്തിന്റെയും ആത്യന്തിക  ലക്ഷ്യകൊടുമുടി.
വർഷങ്ങളുടെ ശാരീരികവും മാനസികവുമായ തീക്ഷണ പരിശീലനത്തിന്റെ , നിരന്തരപ്രയത്നത്തിന്റെ, പ്രതിബന്ധത്തിന്റെ , ത്യാഗത്തിന്റെ , രക്തതുള്ളികളുടെ, സ്വേദകണങ്ങളുടെ ലക്ഷോപലക്ഷം കഥകൾ പറയാനുണ്ടാകും അതിൽ പങ്കെടുക്കുന്ന ഒരോ കായികതാരത്തിനും.
നമ്മുടെ രാജ്യത്തിൻറെ എക്കാലത്തെയും വലിയ പ്രതിനിധിസംഘമാണ് ഈ വർഷം റിയോ ഒളിംപിക്സിൽ മാറ്റുരക്കുന്നത് - 117 കായികരത്നങ്ങൾ. ഓരോ തവണയും ഒളിംപിക്സ്  പ്രതിപാദനയോഗ്യതനേടുന്ന കായികതാരങ്ങളുടെ  എണ്ണത്തിന്റെ  ഗ്രാഫ് മേല്പോട്ടു തന്നെ. വി ആർ സ്ലോളി ബട്ട് സ്റ്റെഡിലി ഗെറ്റിങ് ദേർ.

സ്പിരിറ്റ് ഓഫ് ഒളിംപിക്സ്  , Pierre de Coubertin പറഞ്ഞതുപോലെ പങ്കെടുക്കളിലാണ് , വിജയത്തിലല്ല. ഇവിടെ പരാജയമെന്ന് പദം അർത്ഥശൂന്യമാകുന്നു.

അതുകൊണ്ടു തന്നെ വിജയശ്രീലാളിതരായി ആ 117 പേരും തിരിക്കെ നമ്മുടെ മണ്ണിൽ പറന്നിറങ്ങുമ്പോൾ അത് നമ്മുടൊയൊക്കെ ഹൃദയത്തിലേക്ക് കൂടിയാണെന്ന് തോന്നുന്നു.

രാജ്യത്തിൻറെ ഒരോ ചെറിയ നേട്ടത്തിൽപോലും സന്തോഷിക്കുകയും, വീഴ്ചകളിൽ വേദനിക്കുകയും കൈകോർത്തുപിടിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയെന്റെയും  നെഞ്ചകം അഭിമാനപൂരിതം വികസിക്കുന്ന അവസരങ്ങൾ ഇനിയുമുണ്ടാക്കട്ടെയെന്ന ശുഭപ്രതീക്ഷയോട് കൂടി .........

Wishes : Vishu 2016


ഒരു കൊല്ലവർഷപ്പിറവി  കൂടി .........

വിടപറഞ്ഞ  ഇന്നലകളിലെ ജീവിത പാഠങ്ങൾ പ്രാവർത്തികമാക്കാൻ,
സമാഹരിച്ച  സൗഹൃദങ്ങളുടെ ഊഷ്മളതയിൽ സാന്ത്വനം നേടാൻ,

ചാടികടന്ന വേലികളിലൂടെ കീഴടകേണ്ട കൊടുമുടികളുടെ വാരത്തെത്താൻ,

ഇതാ മറ്റൊരു അവസരം കൂടി ......365 ദിവസങ്ങൾ , 27  ഞാറ്റുവേലകൽ.

പര്യാപ്തമായി ഉപയോഗിക്കാൻ നമുക്കോരോരുത്തർക്കും കഴിയുമാറാകട്ടെ.

ആയുരാരോഗ്യസൗഖ്യവും ശാന്തിയും ഭവിക്കുമാറാകട്ടെ.

സല്ക്കര്മ്മങ്ങളും കരുണമനസ്കതയും ഒഴുകുമാറാകട്ടെ.

ഏവർക്കും പുതുവത്സാരാശംസകൾ !!!

Write-Up : Digital Detox


Recently came across this expression, found it quite intriguing and it got me pondering.

Before we get super emotional and scramble around to find those long forgotten letter pads and envelopes, lets pore over the idea a bit, shall we?

Apart from the nostalgic element that would obviously take us down the cliched and much trodden memory lane (my shoes are already worn out now that the wrong side of forty is fast approaching, digital detox or not ) does it really collect any points in expediency?

Isn't is so much more easier to click that open-mouthed emoji to let your friends know that you are wowed?

So much more quicker to wall your feelings on their timelines to let them know that they are in your thoughts? (Well...now and then I promise)

So much more gratifying to post your thoughts and receive immediate accolades?

Selfies, groupies, check-ins, check-outs, new houses, new cars, new kids, new spouses (:D).....not necessarily  in that order of course!!!

Its all so instantaneous and super convenient, isn't it?

Having said all that, I am not completely against the idea either. I have already found the proverbial letter pad and envelope.

Hell!! I need to Whats-app my friends for their addresses. Google my way to the Post Office.So much for the start of Digital Detox.