Total Pageviews

Wednesday, October 12, 2016

മനനം : ജയ് ഹിന്ദ്



"നീ ബി.ജെ.പി യാണല്ലേ?"

"ഞാൻ ഒരു "പീ....." യുമല്ല സുഹൃത്തേ"

"പിന്നെ? ....നീ മോദിക്ക് ഭയങ്കര സപ്പോർട്ട് ആണല്ലോ"

"ഞാൻ എൻ്റെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെയാണ് ഹേ പിന്‍തുണച്ചത് , അല്ലാതെ ഒരു വ്യക്തിയെയോ ഒരു പ്രസ്ഥാനത്തെയോ അല്ല. ദേശീയ സുരക്ഷയുടെ മടിക്കുത്തിൽ പിടിച്ചവർക്കെതിരെയുള്ള സൈനിക നടപടിയെയാണ് അനുമോദിച്ചത്."

"ഇത് "ഉറി"ക്കുള്ള മറുപടി മാത്രമാണെന്ന് തോന്നുന്നുണ്ടോ?"

"അല്ലെന്ന് അറിയാം ....വരാനിരിക്കുന്ന യൂ.പി തിരഞ്ഞെടുപ്പ്‌, മിഡ്-റ്റർമ് സമ്മര്‍ദ്ധം .... അങ്ങനെ പല രാഷ്‌ട്രീയവും വ്യക്തിപരവുമായ കാരണങ്ങൾ ഇതിനു പിന്നിൽ ഉണ്ടാവാം."

"ഉണ്ടാവാം എന്നല്ല.....ഉണ്ട്."

"ആയിക്കോട്ടെ. നിഷേധിക്കുന്നില്ല. ഒന്നും പ്രത്യക്ഷത്തിൽ കാണുന്നത്ര ചൊവ്വല്ലെന്ന് മനസ്സിലാക്കാനുള്ള മിനിമം രാഷ്‌ട്രീയജ്ഞാനം എനിക്കുണ്ടെന്ന് താങ്കൾ ദയവായി അംഗീകരിക്കണം."

"ജീവൻ്റെ നഷ്ട്ടം അതിര്‍ത്തിയുടെ ഏത് വശത്തായാലും നഷ്ട്ടം തന്നെയാണ്. ചോരയുടെ നിറം അവിടേയും ഇവിടെയും ഒന്ന് തന്നെയല്ലേ?"

"ഉറിയിൽ 19 ഇന്ത്യൻ സൈനികർ അകാരണമായി , ഒരു പ്രകോപനവുമില്ലാതെ, കൊല്ലപ്പെട്ടപ്പോൾ നിങ്ങളിലെ ഈ മനുഷ്യസ്നേഹി ടൂർ പോയിരിക്കുകയായിരുന്നോ സുഹൃത്തേ? അപ്പോൾ ഒഴുകിയ ചോരയുടെ നിറമെന്തായിരുന്നു?"

"അതിന്? വേറെയെന്തോക്കെ മാർഗങ്ങളുണ്ട് ......നമ്മുക്ക് യൂ.എൻ നിൽ പരാതിപ്പെടാം......അമേരിക്കയെ കൊണ്ട് ഉപരോധം ഏർപെടുത്താം........ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാം........ നയതന്ത്രജ്ഞരുമായി ചര്‍ച്ചചെയ്യാം. ഹിംസ ഒന്നിനും ഒരു പരിഹാരമല്ല സുഹൃത്തേ."

"അയ്യോ ശരിയാണല്ലോ .....ഞാൻ അതോർത്തില്ല. ആഞ്ഞടിക്കാൻ മറ്റേ കരണം കാണിച്ചു കൊടുക്കാം , കടൽ തീരത്തുപോയിരുന്നു തിരകൾ എണ്ണാം, മേൽപ്പോട്ടു നോക്കി നക്ഷത്രങ്ങൾ തിട്ടപ്പെടുത്താം, അടുത്ത പ്രധാനമന്ത്രിയായി നിലവിലുള്ള ചില ആൾ ദൈവങ്ങളുടെ പേര് നിർദേശിക്കാം....... താങ്കളൊരു സംഭവം തന്നെ കേട്ടോ."

ഒന്ന് പോടാപ്പാ ........

പി. സ് : ഈ സുഹൃത്തിനെ ഇപ്പോൾ കാണ്മാനില്ല. നാസ റാഞ്ചി എന്നൊരു ശ്രുതി കേട്ടു.

വീണ്ടും പി. സ് : ഈ തിരോധാനത്തിൽ എനിക്ക് മനസ്സാ വാചാ കര്‍മ്മണാ യാതൊരു പങ്കുമില്ലെന്ന് ബഹുമാനപെട്ട കോടതിക്ക് മുമ്പാകെ വിനയപൂർവം ബോധിപ്പിച്ചു കൊള്ളുന്നു.

No comments:

Post a Comment