Total Pageviews

Tuesday, September 13, 2016

മനനം : മറ്റുള്ളവർ


സാക്ഷി മാലിക് , പി.വി.സിന്ധു. ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങൾക്ക് മഴവില്ലഴക്കു ചാലിച്ചവർ.

ഭാരതത്തിന്റെ ഇതുവരെയുള്ള ഒളിമ്പിക് പര്യടനത്തിലെ  രണ്ടു കീര്ത്തിമുദ്രാ ജേതാക്കളും സ്ത്രീകളായത് അഭിമാനകരമായ ആകസ്മികത. ലിംഗ ഭേദങ്ങളുടെ കയ്യാമങ്ങൾ മാറ്റിനിർത്തിയാലും നേട്ടത്തിന്റെ തേജസ്സിന്  തെലും ക്ഷയമില്ല.

വെറും രണ്ട് ദിവസങ്ങൾ കൂടി ബാകി നിൽക്കേയും, ഇനിയൊരു മെഡലിന്റെ സാധ്യത വളരെ വിരളമായിരിക്കയും ചെയ്യുന്ന ഈ അവസരത്തിൽ , യാതൊരു കാരണവശാലും മറ്റ് 115 പേരുടെയും പങ്ക് ലഘൂകരിച്ചുകൂടാ. നമ്മുടെ രാജ്യത്തിൻറെ അന്തസ്സും ആധിപത്യം താങ്ങിനിര്ത്തിയ സ്തംഭങ്ങൾ തന്നെയവരും.

ഒളിമ്പിക്സ് - അന്താരാഷ്ട്രത്തലത്തിലുള്ള  ഏറ്റവും വലിയ കായികമഹോത്സാവം. നാലു വർഷത്തിൽ ഒരിക്കൽ  വരുന്ന മാമാങ്കം. ഏതൊരു കായികതാരത്തിന്റെയും ആത്യന്തിക  ലക്ഷ്യകൊടുമുടി.
വർഷങ്ങളുടെ ശാരീരികവും മാനസികവുമായ തീക്ഷണ പരിശീലനത്തിന്റെ , നിരന്തരപ്രയത്നത്തിന്റെ, പ്രതിബന്ധത്തിന്റെ , ത്യാഗത്തിന്റെ , രക്തതുള്ളികളുടെ, സ്വേദകണങ്ങളുടെ ലക്ഷോപലക്ഷം കഥകൾ പറയാനുണ്ടാകും അതിൽ പങ്കെടുക്കുന്ന ഒരോ കായികതാരത്തിനും.
നമ്മുടെ രാജ്യത്തിൻറെ എക്കാലത്തെയും വലിയ പ്രതിനിധിസംഘമാണ് ഈ വർഷം റിയോ ഒളിംപിക്സിൽ മാറ്റുരക്കുന്നത് - 117 കായികരത്നങ്ങൾ. ഓരോ തവണയും ഒളിംപിക്സ്  പ്രതിപാദനയോഗ്യതനേടുന്ന കായികതാരങ്ങളുടെ  എണ്ണത്തിന്റെ  ഗ്രാഫ് മേല്പോട്ടു തന്നെ. വി ആർ സ്ലോളി ബട്ട് സ്റ്റെഡിലി ഗെറ്റിങ് ദേർ.

സ്പിരിറ്റ് ഓഫ് ഒളിംപിക്സ്  , Pierre de Coubertin പറഞ്ഞതുപോലെ പങ്കെടുക്കളിലാണ് , വിജയത്തിലല്ല. ഇവിടെ പരാജയമെന്ന് പദം അർത്ഥശൂന്യമാകുന്നു.

അതുകൊണ്ടു തന്നെ വിജയശ്രീലാളിതരായി ആ 117 പേരും തിരിക്കെ നമ്മുടെ മണ്ണിൽ പറന്നിറങ്ങുമ്പോൾ അത് നമ്മുടൊയൊക്കെ ഹൃദയത്തിലേക്ക് കൂടിയാണെന്ന് തോന്നുന്നു.

രാജ്യത്തിൻറെ ഒരോ ചെറിയ നേട്ടത്തിൽപോലും സന്തോഷിക്കുകയും, വീഴ്ചകളിൽ വേദനിക്കുകയും കൈകോർത്തുപിടിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയെന്റെയും  നെഞ്ചകം അഭിമാനപൂരിതം വികസിക്കുന്ന അവസരങ്ങൾ ഇനിയുമുണ്ടാക്കട്ടെയെന്ന ശുഭപ്രതീക്ഷയോട് കൂടി .........

No comments:

Post a Comment